ടോക്കിയോ: ഒളിമ്പിക്സിൽ പുരുഷന്മാരുടെ 200 മീറ്ററിൽ സ്വർണം സ്വന്തമാക്കി കനേഡിയൻ താരം ആന്ദ്രേ ഡി ഗ്രാസ്. 19.62 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് നേട്ടം സ്വന്തമാക്കിയത്. ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടക്കാനായില്ല
അമേരിക്കയുടെ കെന്നി ബെനാറെക്ക് (19.68) വെള്ളിയും അമേരിക്കയുടെ തന്നെ നോഹ ലൈലെസ് (19.74) വെങ്കലവും നേടി. 100 മീറ്ററില്‍ അപ്രതീക്ഷിതമായ തിരിച്ചടി നേടി വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും 200 മീറ്ററില്‍ സ്വര്‍ണം നേടാന്‍ ആന്ദ്രേക്ക് കഴിഞ്ഞു. കരിയറിലെ മികച്ച സമയവുമാണ് ഫൈനലിൽ കുറിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona