പാലക്കാട്: സിപിഐഎം ഗുണ്ടകളുടെ അക്രമത്തിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരിക്കെ അന്തരിച്ച യുവമോർച്ച തരൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അരുൺ കുമാറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. മൃതദേഹം ജില്ലാ അതിർത്തിയിലെത്തിച്ചപ്പോൾ കേന്ദ്ര മന്ത്രി വി മുരളീധരൻ അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരത്തോടെ സംസ്കാരം നടക്കും.
കഴിഞ്ഞ മാർച്ച് രണ്ടിനാണ് സിപിഐഎം ഡി വൈ എഫ് ഐ പ്രവർത്തകരായ ഏഴംഗ സംഘം അരുൺ കുമാറിനെ ക്രൂരമായി മർദ്ദിച്ചത്. സിപിഎം ശക്തികേന്ദ്രമായ സ്ഥലത്ത് യുവമോർച്ചാ യൂണിറ്റ് സ്ഥാപിച്ചതിന്റെ പേരിലായിരുന്നു മർദ്ദനം. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള കുത്തുകൊണ്ട് അരുണിന്റെ ഹൃദയത്തിന് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നല്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആറ് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ ഇനിയും പിടികൂടാനുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…
എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?
തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…
ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…
കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…
മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…