Flood-in-assam-4-days-rain-continue
അസം: അസമിൽ കനത്ത മഴയിലും കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയി. ഇതുസംബന്ധിച്ച കൃത്യമായ കണക്ക് ദുരന്തനിവാരണ അതോറിറ്റിയാണ് പുറത്തുവിട്ടത്. മാർച്ച് അവസാനമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങളുണ്ടായത്. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്.
വ്യാഴാഴ്ച മുതൽ അസമിൽ കനത്ത മഴ തുടരുകയാണ്. അതുമൂലം അസമിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. തുടർന്ന് നിരവധി വീടുകൾ തകർന്നു. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. 1,333 ഹെക്ടർ കൃഷിഭൂമി കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ വേനൽ മഴയിൽ നശിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിൽ മാത്രം സംസ്ഥാനത്ത് 7378 കെട്ടിടങ്ങളാണ് നശിച്ചത്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ രൂപീകരിച്ച സർക്കിൾ ലെവൽ ടാസ്‌ക് ഫോഴ്സ് വിശദമായ കണക്കുകൾ വിലയിരുത്തി വരികയാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…