ദില്ലി: ആസാമിൽ സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന മദ്രസകളെല്ലാം അടയ്ക്കാന്‍ പോകുകയാണെന്ന് മന്ത്രി ഹിമാന്ത ബിശ്വാസ് ശർമ്മ. പൊതുജനങ്ങളുടെ പണമുപയോഗിച്ച് മതവിദ്യാഭ്യാസം നടത്തേണ്ടതില്ലെന്ന തീരുമാനത്തെത്തുടർന്നാണിത്. ഉടൻതന്നെ ഇതിനെ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ പണം മുടക്കുന്ന 614 മദ്രസകളും ജാമിയത്ത് ഉലമ പണം മുടക്കുന്ന സ്വകാര്യ മാനേജ്‌മെന്റുള്ള 900 മദ്രസകളും ആസ്സാമിലുണ്ട്. അതേസമയം സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന 100 സംസ്‌കൃത ടോളുകളും 500 സ്വകാര്യ സംസ്‌കൃത ടോളുകളുമാണ് ആസ്സാമിൽ ഉള്ളത്.
വര്‍ഷം തോറും മദ്രസകള്‍ക്കായി മൂന്ന് കോടി മുതല്‍ നാലു കോടി രൂപ വരെ അസം സര്‍ക്കാര്‍ ചെലവഴിക്കുകയാണ് ഇപ്പോൾ. എന്നാൽ സംസ്‌കൃത ടോളുകള്‍ക്ക് വേണ്ടി ചെലവാക്കുന്നത് വെറും ഒരു കോടിയാണ്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…