തിരുവനന്തപുരം ∙ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കൊല്ലം പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽ ജലീല്‍, പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍.ശ്യാംകൃഷ്ണ എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചിരിക്കുന്നത് . നിയമസഭയിൽ ജി.എസ്.ജയലാലിന്‍റെ സബ്മിഷനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്നതിനു ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ അന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിനു നേരത്തെ കൈമാറിയിരുന്നു. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം സംഭവത്തിൽ വിശദ അന്വേഷണം നടത്തി വരികയാണ്.അനീഷ്യ എഴുതിയതെന്നു കരുതുന്ന ഡയറിക്കുറിപ്പിലെയും അനീഷ്യയുടെ ശബ്ദരേഖയിലെയും ആരോപണങ്ങളെ സംബന്ധിച്ചു ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
ഇന്ത്യന്‍ ഓഹരി വിപണി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. ദേശീയ സൂചികയും…
കൊച്ചി : കേരളാബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. ഇന്ന് വൈകുന്നേരമാണ് ഇവാൻ…
ബിജെപി മൂന്നാം തവണയും വരുമെന്ന് മനസില്ലാ മനസോടെ സമ്മതിച്ച് മാദ്ധ്യമങ്ങൾ | BJP #bjp #indialliance #narendramodi
മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ ലോട്ടറി വിൽപ്പനക്കാരനായ വയോധികനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ലോട്ടറി വിൽപ്പനക്കാരനായ ഗോപി…
ഏഴ് സീറ്റുകളിലും എട്ടു നിലയിൽ പൊട്ടും ! ദില്ലിയിൽ വമ്പൻ വിജയാഘോഷത്തിനൊരുങ്ങി ബിജെപി I BJP
ഹമാസ് ഭീകരർ ഇസ്രായേൽ വനിതാ സൈനികരെ ബന്ദികളാക്കി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ കൂട്ടായ്മ. ഒക്ടോബർ 07…