കാസര്‍ഗോഡ്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതിന് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുസ്‌ലിം പുരോഹിതന്‍റെ വെളിപ്പെടുത്തൽ. കാസര്‍ഗോഡ് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവിയാണ് ഒരു ദേശീയ മാധ്യമത്തോട് തനിക്കെതിരെ വധശ്രമം നടന്നെന്ന് വെളിപ്പെടുത്തിയത്.
രണ്ടാഴ്ച മുന്‍പ് മംഗലാപുരത്തിനടുത്ത് ബെള്ളൂരില്‍ വച്ച് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വാഹനാപകടത്തില്‍ അപായപ്പെടുത്താനുള്ള നീക്കം നടന്നത്. ഖാസിയായിരുന്ന സി എം. അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണത്തെ തുടര്‍ന്നാണ് ത്വാഖ അഹമ്മദ് മൗലവിയെ ഖാസിയായി നിയമിച്ചത്.
ഈ കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് പുതിയ ഖാസിയേയും അപായപ്പെടുത്താന്‍ നീക്കം നടന്നിരിക്കുന്നത്. മംഗലാപുരം-കാസര്‍ഗോഡ് മേഖലയിലെ ഒട്ടേറെ ആരാധനാലയങ്ങളുടെ ചുമതലയു വഹിക്കുന്ന ഖാസി ത്വാഹ അഹമ്മദ് മൗലവി മുസ്ലീം സമുഹത്തില്‍ പുരോഗമനാശയം പിന്തുടരുന്ന വ്യക്തിയാണ്.
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…
ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…