ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ വിദ്യാർത്ഥികൾ വ്യാപകമായി ആക്രമിക്കപ്പെട്ടത്. ഈ മാസം 13ന് തദ്ദേശീയരായ വിദ്യാർത്ഥികളും ഈജിപ്തിലെ വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടങ്ങിയത്. ബിഷ്കെക്കിലെ മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലും വിദേശ വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന വീടുകളിലും നടത്തിയ ആക്രമണത്തിലാണ് 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതെന്നാണ് വിവരം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർത്ഥികളെല്ലാവരും താമസസ്ഥലങ്ങളിൽത്തന്നെ കഴിയണമെന്നും പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ 0555710041 എന്ന ടോൾഫ്രീ നമ്പറിൽ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. ഏതാണ്ട് 14,500 ഇന്ത്യൻ വിദ്യാർഥികൾ കിർഗിസ്ഥാനിൽ പഠിക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്
പാകിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും തങ്ങളുടെ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള മുൻ ബിജെഡി എംപി പ്രസന്ന പടസാനി ബിജെപിയിൽ ചേർന്നു. ഭുവനേശ്വറിൽ നിന്ന് അഞ്ച് തവണ ലോക്‌സഭയിലെത്തിയ…
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജയം ഉറപ്പുവരുത്താൻ തയ്യാറെടുത്ത് ബിജെപി I BJP
തലശ്ശേരി : എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. സ്റ്റീൽ ബോംബാണ്…
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനത്തിൽ ഡോ. റാം മാധവിന്റെ വാക്കുകൾ കേൾക്കാം
നല്ല ബെസ്റ്റ് പാർട്ടി ; സ്വന്തം നേതാക്കളെ കരിവാരി തേയ്ക്കാൻ കോൺഗ്രസിനെ കഴിഞ്ഞിട്ടേ ആളുകളുള്ളൂ
ആർ എസ്സ് എസ്സ് മേധാവിയുടെ നിർദ്ദേശം ഏറ്റെടുത്ത് അമിത് ഷാ ! മണിപ്പുരിൽ ഇനി പുതിയ തന്ത്രങ്ങൾ I MANIPUR