Pulwama-terrorist-attack-police-death
ജയ്പൂർ : കരൗലിയിൽ ഹിന്ദുക്കളെ ഇസ്ലാമിക തീവ്രവാദികൾ ആക്രമിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്നും തുടരും. ജില്ലാ കളക്ടർ രാജേന്ദ്ര സിംഗ് ശേഖാവത് ആണ് ഇക്കാര്യം വ്യക്തമാക്കിയത് . അതേസമയം രാവിലെ എട്ട് മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
സംഘർഷ സാദ്ധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധാജ്ഞ നീട്ടിയത് കൊണ്ട് പോയത് . പ്രദേശത്ത് വീണ്ടും സംഘർഷത്തിന് സാധ്യത ഉണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിതിഗതികൾ ഒന്ന് ശാന്തമാകുന്നതുവരെ നിയന്ത്രണങ്ങൾ നീട്ടാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട് . സംഭവത്തിന് പിന്നാലെ ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ്. ആളുകളുടെ സമൂഹമാദ്ധ്യമ ഇടപെടലുകളും മറ്റും പോലീസ് നിരീക്ഷിക്കുന്നുണ്ട്. 1200 പോലീസുകാരെയാണ് സംഘർഷ മേഖലയിൽ സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിരിക്കുന്നത് .
ശനിയാഴ്ച വൈകീട്ടാണ് ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ഹിന്ദുക്കൾക്ക് നേരെ ഇവർ കല്ലെറിയുകയും അവരെ മർദിക്കുകയും ചെയ്തു . ഈ നടന്ന സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…