തിരുവനന്തപുരം: സർക്കാർ ഉത്തരവുകൾ കാറ്റിൽപ്പറത്തി കേരള കാർഷിക സർവ്വകലാശാലയിൽ വ്യാപക പിൻവാതിൽ നിയമനമെന്ന് പരാതി. ഡ്രൈവർ തസ്തികകളിലാണ് താൽക്കാലിക ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥിരപ്പെടുത്തിയിരിക്കുന്നത്. 2020 ലാണ് പ്രസ്തുത നിയമനങ്ങൾ പി എസ് സി യ്ക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് കാറ്റിൽപ്പറത്തി 34 താൽക്കാലിക ഡ്രൈവർമാരെ സർവ്വകലാശാല സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. 46 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.
7 ഒഴിവുകൾ മാത്രമാണ് ഇതുവരെ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്‌തത്. ഇനി നാല് ഒഴിവുകൾ കൂടിമാത്രമേ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യാൻ സർവ്വകലാശാല ഉദ്ദേശിക്കുന്നുള്ളൂ. ഡ്രൈവർ തസ്‌തിക ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് എന്നായി പുനർനാമകരണം ചെയ്യാത്തതുകാരണമാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് എന്നാണ് സർവ്വകലാശാല വാദമെങ്കിലും 2023 മെയിൽ തസ്തിക പുനർനാമകരണം നടത്തി ഉത്തരവിറങ്ങിയിട്ടുണ്ട്. ഈ ഉത്തരവുകൾ മുക്കിയാണ് താൽക്കാലിക ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്നത്.
മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…