തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ 2-ാം പ്രതിക്ക് ഉപാധികളോടെ ജാമ്യം. ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി സ്റ്റാൻലി ജോണിനാണ് (63) തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.അടുത്ത ഒരു മാസം എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ സംഘത്തിനു മുന്നിൽ രാവിലെ 9 നും 11 നും ഇടയിൽ ഹാജരാവണമെന്നാണ് നിർദ്ദേശം. കൂടാതെ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും ജാമ്യം നൽകുന്നതിനായി 5000 രൂപ കെട്ടി വയ്ക്കുകയോ അല്ലെങ്കിൽ 2 ജാമ്യക്കാരെ കണ്ടെത്തുകയോ വേണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം കേസിലെ ഒന്നാം പ്രതിയും 2-ാം പ്രതിയുടെ മകനുമായ സിബി ജോണിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നും നാലും പ്രതികളായ ശ്യംലാൽ, പ്രോം കുമാർ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജോലി വാഗ്ധാനം നൽകി 6 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇവർക്കെതിരായ കേസ്.
ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…
കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…
ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…
തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…
ദില്ലി : തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം…
ദില്ലി; മോദിസർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു.…