ബംഗാള്‍: പശ്ചിമബംഗാളിലെ ബന്‍കുറ ജില്ലയിലെ പഞ്ചസായറില്‍ ജയ് ശ്രീറാം വിളിച്ചതിന് പോലീസുകാര്‍ മൂന്നു പേര്‍ക്കു നേരെ വെടിവച്ചു. വെടിവയ്പില്‍ പരിക്കേറ്റ ഇവരെ ബന്‍കുറ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്‍കുറയിലെ ഒരു പൊതുയോഗത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകരും തമ്മില്‍ ജയ്ശ്രീറാം വിളിച്ചതിനെച്ചൊല്ലി കൈയേറ്റം നടന്നിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് വെടിവയ്പ്പ് നടത്തിയത്്. പരിക്കേറ്റവരില്‍ 14 വയസുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ബന്‍കുറ എംപി സുഭാഷ് സര്‍ക്കാര്‍ ഈ സംഭവത്തെ വിമശിച്ച് രംഗത്തൈിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടിട്ടണ്ട്. പോലീസ് ജനങ്ങള്‍ക്കാനേരെ തോക്കിചൂണ്ടുന്ന ചിത്രങ്ങളുമുണ്ട്.
മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് നിരപരാധികളെ ഉപദ്രവിക്കാകയാണെ്ന്ന് ബിജെപി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി. ജയ് ശ്രീറാം എന്ന മുദ്രാവാക്യം മമത സര്‍ക്കാരിനെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്ന് ഈ സംഭവം വെളിപ്പെടുത്തുന്നതായി ബിജെപി ആരോപിച്ചു. ബിജെപി തൃണമൂല്‍ സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം സര്‍ക്കാര്‍ വിച്ഛേദിക്കക പതിവായിരിക്കുകയാണ്.
മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…
ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…