ന്യൂയോർക്ക് : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്ത്. ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയേക്കാൾ പക്ഷിപ്പനി വിപത്ത് സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1 ന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്തെത്തിയിരിക്കുന്നത്.
എച്ച്5എൻ1 നിലവിൽ നിരവധി സസ്തനികളെ ബാധിച്ചിട്ടുണ്ടെന്ന് പീറ്റ്‌സ്ബർഗിലെ പ്രമുഖ ഗവേഷകനായ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നു. മനുഷ്യരിലും അതിവേഗം ഈ വൈറസ് പടരാൻ സാദ്ധ്യതയുണ്ട്. ആയതിനാൽ അപകടകരമായ ആഗോളമഹാമാരിയായി ഇത് മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പക്ഷിപ്പനി കോവിഡിനേക്കാൾ വലിയ ആഘാതമാകും ലോകത്ത് സൃഷ്ടിക്കുക എന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോനയാഗ്രയുടെ സ്ഥാപകനായ ജോൺ ഫുൾട്ടൺ അഭിപ്രായപ്പെടുന്നു. കോവിഡ് വൈറസിനെക്കാൾ നൂറ് മടങ്ങ് ശക്തിയേറിയതാണ് എച്ച്5എൻ1. അതിനാൽ ഈ വൈറസ് ഉയർന്ന മരണനിരക്കിന് കാരണമാകും. 2003 മുതൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച 100 ൽ 52 പേരും മരിച്ചിരുന്നു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…