ന്യൂയോർക്ക്: മുൻ ഭാര്യ മെലിൻഡയുമായുള്ള ദാമ്പത്യ ബന്ധം മനോഹരമായിരുന്നുവെന്നും അവരെ ഇനിയൊരു അവസരം ലഭിച്ചാൽ പുനർവിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. 30 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് 2021 മെയ് മാസം ബിൽഗേറ്റ്സും മെഡിൻഡയും തമ്മിൽ വേർപിരിഞ്ഞത്.
“എനിക്ക് വളരെ മനോഹരമായ ദാമ്പത്യ ജീവിതമാണ് ഉണ്ടായിരുന്നത്. കുട്ടികൾ വളർന്ന് വലുതാകുന്നതോടെ ദാമ്പത്യ ജീവിതം മറ്റൊരു തലത്തിലേക്ക് പരിവർത്തനപ്പെടും. എന്റെകാര്യത്തിൽ ഡിവോഴ്സാണ് സംഭവിച്ചത്.” അദ്ദേഹം വ്യക്തമാക്കി.
മെലിൻഡയെ വീണ്ടും വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിന്, “കല്യാണം കഴിക്കുമോയെന്നു ചോദിച്ചാൽ കല്യാണം കഴിക്കും. എനിക്ക് ഭാവിയെക്കുറിച്ച് അങ്ങനെ പദ്ധതികളൊന്നും ഇല്ല.” എന്നായിരുന്നു ബിൽ ഗേറ്റ്സിന്റെ മറുപടി.
ഡിവോഴ്സുമായി പൊരുത്തപ്പെട്ടുവരികയാണെന്നു വ്യക്തമാക്കിയ ബിൽ ഗേറ്റ്സ് മുൻ ഭാര്യയോടൊപ്പം ഇപ്പോഴും പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വളരെ സങ്കീർണവും അടുപ്പവുമുള്ള ബന്ധമാണ് മെലിൻഡയുമായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
“വിവാഹമെന്നത് സങ്കീർണമായ കാര്യമാണ്. വിവാഹബന്ധം വേർപെട്ടത് എങ്ങനെയെന്നു ചോദിച്ചാൽ പ്രത്യേകിച്ച് കാരണമെന്നും പറയാനില്ല.” വിവാഹ ബന്ധം വേർപെടുത്തിയതിന്റെ വേദനയിൽ നിന്നും തങ്ങൾ മോചിതരായി വരികയാണെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി. ജെന്നർ, റോറി, ഫോൺബെ എന്നിവരാണ് ദമ്പതികളുടെ മക്കൾ.
മൂന്ന് മക്കളിൽ ഇളയവൾക്ക് 18 വയസ് തികഞ്ഞതോടെയാണ് ദാമ്പത്യ ബന്ധം വേർപെടുത്താനുള്ള തീരുമാനം ഇരുവരും വെളിപ്പെടുത്തിയത്. വിവാഹ മോചന കരാർ പ്രകാരം ദമ്പതികൾ സ്വത്ത് പങ്കുവെക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു.
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi
വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH