കോഴിക്കോട് : തനിക്കെതിരെ വധഭീഷണിയും ആക്രമണവും ഉണ്ടെന്ന പരാതിയുമായി ബിന്ദു അമ്മിണി. ഇത്രയും ആക്രമണം ഉണ്ടായിട്ടും പരാതി സ്വീകരിക്കാന്‍ കൊയിലാണ്ടി പൊലീസ് തയ്യാറാകുന്നില്ലെന്ന് ബിന്ദു അമ്മിണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണില്‍ വിളിച്ചും വധഭീഷണി നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. പരാതി സ്വീകരിക്കുന്നതിനുപകരം പരാതിക്കാരിയുടെ ഫോണ്‍ ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും ശരിയായ അന്വേഷണം നടത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഡിജിപിക്ക് പരാതി നല്‍കിയിട്ട് പോലും ഫലം ഉണ്ടാകുന്നില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ തനിക്ക് പൊലീസ് പ്രൊട്ടക്ഷന്‍ ഉണ്ട്. എന്നാല്‍ പ്രളയവും കോവിഡും വന്ന സാഹചര്യത്തില്‍ സംരക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
ശബരിമലയില്‍ ഇനി പോകില്ലെന്നും ബിന്ദു അറിയിച്ചു. പോയതില്‍ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…
ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…
ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…
മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…
എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…