അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ക്രിസ്ത്യൻ വൈദികനായ കോൺസിക്കാവോ ഡിസെൽവേക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇന്നലെ പ്രദേശത്തെ ക്രിസ്ത്യൻ സമുദായാംഗങ്ങളോട് കൊങ്കണി ഭാഷയിൽ മനോഹർ പരീക്കറിനെക്കുറിച്ച് മോശമായി പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വയറലായിരുന്നു.
“കത്തോലിക്ക സമുദായക്കാരുടെ ഒഴിവു ദിവസങ്ങൾ റദ്ദാക്കി. ഇവിടത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടി. അതിനു പരീക്കർക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ക്യാൻസർ. അതിനാൽ ആരും ബിജെപിക്ക് വോട്ടു ചെയ്യരുത്.” ഇത്തരത്തിൽ വർഗീയ പരാമർശങ്ങൾ നടത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന വിധമായിരുന്നു വൈദികന്റെ പ്രസംഗം.
ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ മത സ്ഥാപനത്തിൽവെച്ച് സമുദായങ്ങളെ സ്വാധീനിക്കുവാൻ വേണ്ടി നടത്തുന്ന ഇത്തരം പരാമർശങ്ങൾ നടത്തിയ വൈദികനെതിരെ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി പനാജി മണ്ഡൽ സെക്രട്ടറി വിഷ്ണു നായിക് പറഞ്ഞു.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…