മുംബൈ∙ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വാർഷിക കരാർ പട്ടികയിൽ വിമർശനവും ഉയരുന്നു. ജസ്പ്രീത് ബുമ്ര, ശിഖർ ധവാൻ, എന്നീ താരങ്ങളെ ഉൾപ്പെടുത്തിയതും ഉമ്രാൻ മാലിക്കിനെ ഒഴിവാക്കിയതുമാണ് കല്ലുകടിയായി മാറിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞ ബുമ്രയെ ഏഴു കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ഉൾപ്പെടുത്തിയതിനാണ് വിമർശനം. കൃത്യമായ ഇടവേളകളിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ‘ട്രിപ്പ്’ പോകുന്നതിനും വിശ്രമിക്കുന്നതിനുമാണോ കോടികൾ കൊടുക്കുന്നതെന്നുമാണ് ആരധകർ പരിഹസിക്കുന്നത്.
മൂന്നു ഫോർമാറ്റുകളിൽനിന്നും പുറത്തായ ശിഖർ ധവാനുമായുള്ള കരാർ നിലനിർത്തിയതിലും ആരാധകർക്ക് രോഷമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ശിഖർ ധവാൻ ഇന്ത്യക്കു വേണ്ടി അവസാനമായി ഏകദിനം കളിച്ചത്. ശുഭ്മാൻ ഗിൽ ഓപ്പണർ സ്ഥാനമുറപ്പിച്ചതോടെ ധവാൻ ടീമിൽനിന്നു പുറത്തായി.
പേസ് ബോളർ ഉമ്രാൻ മാലിക്കിനെ കരാറിൽ ഉൾപ്പെടുത്താത്തതിലും വിമർശനമുയരുന്നുണ്ട്. ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഇല്ലേയെന്നാണ് ആരാധാകർ ചോദിക്കുന്നത്.
രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!
കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…
ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…
കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു
കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…