സിൽവർലൈൻ പദ്ധതിയിൽ കേന്ദ്രം ശക്തമായ ഇടപെടൽ നടത്തിനാൽ സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ അയവ് വരുന്നു. ഭൂമിയേറ്റെടുക്കൽ നടപടി നിർത്തിവയ്ക്കുന്നതാണ് ഇപ്പോൾ ഉചിതമെന്ന റെയിൽവേ മന്ത്രാലയത്തിന്റെ അഭിപ്രായം തൽക്കാലം കേരളം കേൾക്കും.ഭൂമിയേറ്റെടുക്കൽ നടപടിക്കായി ജില്ലകളിൽ ഓഫിസ് തുറക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥരെ സാമൂഹികാഘാത പഠനത്തിനും കല്ലിടലിനുമായി ഉപയോഗിക്കും. പദ്ധതി എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നു പഠനത്തിനു ശേഷമേ അറിയാനാകൂവെന്നാണ് റെയിൽവേ മന്ത്രി പാർലമെന്റിൽ അറിയിച്ചത്. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനവുമായി മുന്നോട്ടുപോകാനുള്ള അനുമതി മാത്രമേ റെയിൽവേ മന്ത്രാലയം നൽകുന്നുള്ളൂ.
കേന്ദ്രാനുമതിയില്ലാതെ സർവ്വ നിയമങ്ങളും ലംഘിച്ച് ഭൂമി ഏറ്റെടുക്കൽ നടത്തിയത് സംസ്ഥാന സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മെട്രോമാൻ ഇ ശ്രീധരൻ അടങ്ങുന്ന സംസ്ഥാന ബിജെപി നേതാക്കളുടെ സംഘം കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. തുടർന്നാണ് കേന്ദ്രാനുമതിയില്ലാതെയുള്ള ഭൂമിയേറ്റെടുക്കൽ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…