സൂറിച്ച്: ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ ട്രാസ്ഫര്‍ വിന്‍ഡോയില്‍നിന്ന് ഫിഫ വിലക്കി. 18 വയസില്‍ താഴെയുള്ള വിദേശ കളിക്കാരെ ട്രാസ്ഫര്‍ ചെയ്യുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുര്‍ന്നാണ് അടുത്ത രണ്ടു ട്രാസ്ഫര്‍ വിന്‍ഡോയില്‍നിന്ന് ചെല്‍സിയെ വിലക്കിയത്.
2020 ജനുവരി വരെയാണ് വിലക്ക്. വിലക്കിനു പുറമെ 600,000 സ്വിസ് ഫ്രാങ്ക് പിഴയുമടയ്ക്കണമെന്ന് ഫിഫ നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാലത്തു കളിക്കാരെ മറ്റ് ക്ലബ്ബിനു നല്കുന്നതില്‍ വിലക്കില്ല.
ചെല്‍സിയുടെ അക്കാഡമിയിലേക്ക് 19 വയസ് തികയാത്ത 29 കളിക്കാരെ നിയമങ്ങള്‍ ലംഘിച്ചെടുത്തെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിലക്കുണ്ടായത്. വിലക്കിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ചെല്‍സി അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷനും 510,000 സ്വിസ് ഫ്രാങ്ക് പിഴയടയ്ക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷമാണ് ഫിഫയെടുത്തത്. എന്നാല്‍ ഈ വിലക്ക് ക്ലബ്ബിന്റെ വനിത ടീമിനു ബാധകമല്ല.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…