ആലപ്പുഴ: മുത്തച്ഛന്‍റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് പിടിച്ച് ബാലിക മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് കുട്ടി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേഴപ്ര വില്ലുവിരുത്തിയിൽ ആന്‍റണി, ലീന ദമ്പതികളുടെ മകൾ ലീന ആന്‍റണിയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച സൺഡേ സ്‌കൂൾ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി വേഴപ്ര സെന്‍റ് പോൾസ് പള്ളിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പള്ളിയിലെ കല്ലറയിൽ നേരത്തെ ഒപ്പീസ് പ്രാർത്ഥന നടന്നിരുന്നു. ടീന പ്രാർത്ഥനക്ക് ശേഷം മുത്തച്ഛന്‍റെ കല്ലറയിൽ പൂക്കൾ വെക്കാൻ ശ്രമിക്കുന്നതിനിടെ പ്രാർത്ഥനക്കായി കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നു പിടിച്ചു.
ടീനയുടെ സുഹൃത്തുക്കളായ കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ പള്ളി ഭാരവാഹികൾ തീ അണച്ച ശേഷം കുട്ടിയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പൊള്ളലേറ്റതിനെ തുടർന്ന് പരിക്ക് ഗുരുതരമായിരുന്നതിനാൽ പിന്നീട് ടീനയെ എറണാകുളത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരത്തോടെയാണ് ടീന മരണത്തിന് കീഴടങ്ങിയത്.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…