ബെയ്ജിംഗ്: ലോകജനത കൊറോണ മഹാമാരിയിൽ നിന്നും പുറത്ത് കടന്നിട്ടും ചൈനയിലെ സ്ഥിതി ഗുരുതരമാണ്. ഇതിന്റെ ഭാഗമായി ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ വിവിധ ഭാഗങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
സീറോ കൊവിഡ് എന്ന ലക്ഷ്യമിട്ടാണ് ചൈന നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നത്. പക്ഷെ, സർക്കാരിന്റെ ഈ സമീപനത്തിന് നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സമൂഹമാദ്ധ്യമത്തിലൂടെയാണ് പലരും സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നത്. ചൈനീസ് സമൂഹമാദ്ധ്യമ വെബ്സൈറ്റായ വെയ്ബോയിലാണ് വിമര്‍ശകര്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മാന്‍ഡരിന്‍ ഭാഷയ്‌ക്ക് പകരം കന്റോണീസ് ഭാഷയാണ് ആളുകള്‍ ഉപയോഗിക്കുന്നത്. വെയ്ബോയിക്ക് കന്റോണീസ് ഭാഷ തിരിച്ചറിയുന്നതിന് സാധ്യമല്ല. അതിനാല്‍ വിമര്‍ശനങ്ങളുടെ സെന്‍സര്‍ഷിപ്പ് നടക്കില്ല.
ഈ വിമര്‍ശനങ്ങള്‍ മാന്‍ഡരിന്‍ ഭാഷയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്വാറന്റൈന്‍ , നിര്‍ബന്ധിത പരിശോധന , ലോക്ക് ഡൗണ്‍ തുടങ്ങിയ വിഷയങ്ങളാണ് വിമർശനങ്ങളിൽ ഭൂരിഭാഗം പേരും പറയുന്നത്.
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…