India

ഭാരതത്തിൽ ഭരണമാറ്റമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നു ! നീക്കങ്ങൾ ചൈനീസ് എംബസി വഴി !മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ് “

ദില്ലി : ഭാരതത്തിലെ രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കാനും ഭരണമാറ്റത്തിന് ശ്രമിക്കാനും ചൈന ശ്രമിക്കുന്നതായിഭാരതത്തിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിലെ മുന്‍ പ്രസിഡന്റായിരുന്ന ലൊബ്‌സാങ് സങ്‌ഗെ. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

“അധികാരത്തിലുള്ള ഉന്നതരെ വിലയ്‌ക്കെടുക്കുക എന്നത് ചൈനയുടെ ഒരു പഴയ തന്ത്രമാണ്,” അദ്ദേഹം പറഞ്ഞു. “നേതാക്കൾ, ബുദ്ധിജീവികൾ, വ്യവസായികൾ, മാദ്ധ്യമപ്രവർത്തകർ, ഇപ്പോൾ യൂട്യൂബർമാർ എന്നിവരെയെല്ലാം അവർ വിലയ്‌ക്കെടുക്കുന്നു. ടിബറ്റ്, സിൻജിയാങ്, മംഗോളിയ എന്നിവിടങ്ങളിൽ അവർ നുഴഞ്ഞുകയറിയത് ഇതേ രീതിയിലാണ്. ഭാരതത്തിലും അവർ ഇത് ആവർത്തിക്കാൻ ശ്രമിക്കുകയാണ്.”

ബീജിങ്ങിന്റെ രാഷ്ട്രീയ തന്ത്രങ്ങളിൽ നിന്ന് ഇന്ത്യ സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ദില്ലിയിലെ ചൈനീസ് എംബസിയുടെ ദേശീയ ദിനാഘോഷങ്ങൾ നോക്കുക. അതിൽ ആരൊക്കെ പങ്കെടുക്കുന്നുണ്ടെന്ന് പരിശോധിക്കുക. രാഷ്ട്രീയ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും മറ്റ് പ്രമുഖരുടെയും ചിത്രങ്ങൾ അവിടെ കാണാം. അവരെല്ലാവരും വിലയ്‌ക്കെടുക്കപ്പെട്ടവരല്ല. പക്ഷേ ചൈനീസ് എംബസി നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു,” ഡോ. സംഗയ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ബീജിങ് പാവ ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഞെട്ടിക്കുന്ന സമാന്തരങ്ങളും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. “നേപ്പാളിൽ ഒരു പാർട്ടി ചൈനീസ് പക്ഷത്തും മറ്റൊന്ന് ഇന്ത്യൻ പക്ഷത്തുമാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ ചൈന ഭരണവർഗ്ഗത്തെ വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. പാകിസ്താനിൽ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും ചൈനയെ പിന്തുണയ്ക്കുന്നു. ഇതാണ് എലൈറ്റ് കാപ്ചർ അഥവാ ഉന്നതരെ വശത്താക്കുക എന്ന തന്ത്രം,” അദ്ദേഹം വിശദീകരിച്ചു.

ചൈനയുടെ സ്വാധീന തന്ത്രങ്ങൾ ദക്ഷിണേഷ്യയിൽ ഒതുങ്ങുന്നില്ലെന്നും ഡോ. സംഗയ് പറഞ്ഞു. “ചൈനയെ പ്രശംസിച്ച യൂറോപ്പിലെ മന്ത്രിമാർ പിന്നീട് ചൈനീസ് കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ഡയറക്ടർമാരായി ജോലി നേടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചില കേസുകളിൽ വർഷം $888,000 വരെ ശമ്പളം ലഭിക്കുന്നു. ഇങ്ങനെയാണ് ചൈന സ്വാധീനം വിലയ്‌ക്കെടുക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “എല്ലാവരും അതീവ ജാഗ്രത പുലർത്തണം – ഭരണകക്ഷി, പ്രതിപക്ഷം, വ്യവസായ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവർ. തങ്ങളുടെ അജണ്ടയ്ക്ക് സഹായകമാകുമെങ്കിൽ ആരെ വിലയ്‌ക്കെടുക്കാനും ചൈനയ്ക്ക് മടിയില്ല.”- ലൊബ്‌സാങ് സങ്‌ഗെ പറഞ്ഞു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

10 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

11 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

12 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

14 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

14 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

14 hours ago