ബെയ്ജിങ്: ചൈനീസ് സർക്കാർ നടാപ്പാക്കാൻ ഒരുങ്ങുന്ന പുതിയ നിയമപ്രകാരം കുട്ടികൾ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ ശിക്ഷ ലഭിക്കുക മാതാപിതാക്കള്‍ക്ക്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സർക്കാർ ഏർപ്പെടുത്തുന്ന പ്രത്യേക ക്ലാസുകളിൽ പങ്കെടുക്കണമെന്നത് ഉൾപ്പെടെ നിയമത്തിൽ പറയുന്നുണ്ട്.
വീട്ടില്‍ നിന്ന് കൃത്യമായി ഗുണപാഠങ്ങള്‍ പഠിക്കാത്തതിനാലാണ് കുട്ടികളുടെ മോശം പെരുമാറ്റത്തിന് പ്രധാന കാരണമായി പറയുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്ന് ചൈനീസ് പാര്‍ലമെന്റ് വ്യക്തമാക്കുന്നത്. കുട്ടികൾക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, കളിസമയം എന്നിവ ലഭ്യമാകുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നുണ്ട്.
കുട്ടികള്‍ളില്‍ വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകളോടുള്ള അമിതാസക്തി കുറയ്ക്കാൻ അടുത്തിടെ ചൈന നിയമം കൊണ്ടുവന്നിരുന്നു. തുടർന്ന് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയ്മുകള്‍ കളിക്കുന്നതിനുള്ള സമയം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രം ഒരോ മണിക്കൂർ വീതമായി ചുരുക്കിയിരുന്നു. ഇതോടൊപ്പമ തന്നെ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി ഹോം വർക്കുകൾ വെട്ടിക്കുറയ്ക്കുകയും ആഴ്ചയിലെ അവധി ദിവസങ്ങളിൽ പ്രധാനപ്പെട്ട വിഷയങ്ങൾക്കായുള്ള ട്യൂഷൻ നിരോധിക്കുകയും ചെയ്തിരുന്നു. നിലവിൽ രക്ഷിതാക്കള്‍ക്ക് ശിക്ഷ കിട്ടുന്ന തരത്തിലുള്ള നിയമം അടുത്ത ആഴ്ച്ചയോടെ പാസാക്കാനാണ് തീരുമാനം.
അബുദാബി: സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…
ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…
മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്…
ഛത്തീസ്ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…