ദില്ലി: കശ്മീരിനെ തർക്കപ്രദേശമെന്ന് വിശേഷിപ്പിച്ച് പ്രകോപനവുമായി ചൈന. ജമ്മു കശ്മീരിൽ നടക്കുന്ന ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കില്ലെന്നും തർക്കപ്രദേശത്ത് ഇത്തരം യോഗങ്ങൾ നടത്തുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സ്വന്തം പ്രദേശത്ത് മീറ്റിംഗുകൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചൈനയുടെ എതിർപ്പിനെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ചൈനയുമായുള്ള സാധാരണ ബന്ധത്തിന് അതിർത്തിയിൽ ശാന്തിയും സമാധാനവും അനിവാര്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും തിരിച്ചടിച്ചു. മെയ് 22 മുതൽ മെയ് 24 വരെ ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നടക്കുന്ന മൂന്നാമത് ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.
ശ്രീനഗറിൽ നടക്കുന്ന ജി 20 യോഗം ജമ്മു കശ്മീരിന് അതിന്റെ യഥാർത്ഥ സാധ്യതകൾ പ്രകടിപ്പിക്കാനുള്ള വലിയ അവസരമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ബുധനാഴ്ച പറഞ്ഞു. ശ്രീനഗറിൽ നടക്കുന്ന ഇത്തരമൊരു അന്താരാഷ്ട്ര പരിപാടി രാജ്യത്തും ലോകമെമ്പാടും നല്ല സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ജി20 സമ്മേളനം നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാക്കിസ്ഥാൻ എതിർത്തിരുന്നു. എന്നാൽ അയൽരാജ്യത്തിന്റെ എതിർപ്പിനെ ഇന്ത്യ തള്ളിക്കളഞ്ഞു. നേരത്തെ ഇന്ത്യ ജി20 സമ്മേളനങ്ങൾ കശ്മീരിൽ നടത്തുന്നതിനെതിരെ പാകിസ്ഥാനും ചൈനയും രംഗത്ത് വന്നിരുന്നു. സമ്മേളനത്തിനെതിരെ അന്താരാഷ്‌ട്ര പിന്തുണ സമാഹരിക്കാൻ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നിലപാട്.
കൊച്ചി : ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. ആലുവയിൽ നിന്ന് 14…
ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…
കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…
ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…