India

നരേന്ദ്രമോദിയും അമിത് ഷായും മുന്‍ ജന്മത്തില്‍ ശ്രീകൃഷ്ണന്റെ കുലത്തിലെ യാദവന്‍ന്മാര്‍ : പുഷ്പാഞ്ജലി സ്വാമിയാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ ജന്മം ശ്രീകൃഷ്ണന്റെ യാദവ വംശത്തിലായിരുന്നുവെന്ന് തിരുവനന്തപുരം ‘ശ്രീപത്മനാഭ സ്വാമി ക്ഷേത്ര’ത്തിന്റെ പ്രധാന പൂജാരിയും ആത്മീയ അധികാരിയുമായ പുഷ്പാഞ്ജലി സ്വാമിയാര്‍. പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തെക്കുറിച്ച് പുറത്തിറക്കിയ ലഘു പുസ്തകത്തിലാണ് ഈ പരാമര്‍ശം. ദൈവമാണ് തന്നെ ഭൂമിയിലേക്ക് അയച്ചതെന്നും ദൈവത്താല്‍ നയിക്കപ്പെട്ടതാണ് താന്‍ ചെയ്യുന്നതെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പുഷ്പാഞ്ജലി സ്വാമിയാരുടെ ഈ പരാമര്‍ശം ശ്രദ്ധേയമായത്. ദൈവം തന്നെ തിരഞ്ഞെടുത്തത് ഒരു ലക്ഷ്യത്തിനാണെന്ന് ബോധ്യമുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നത് വരെ തന്റെ കടമ തുടരുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

പ്രത്യക്ഷത്തില്‍ ഹിന്ദുമതത്തിലെ പുനര്‍ജന്മ സങ്കല്‍പ്പത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സ്വാമിയാരുടെ ഈ പരാമര്‍ശം. ‘നമ്മുടെ രാജ്യത്തെ ലോകത്തിന്റെ മുന്‍പന്തിയില്‍ എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാജ്യസുരക്ഷ ഉറപ്പാക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാം ശ്രീകൃഷ്ണന്റെ യാദവ കുലത്തില്‍ പെട്ടവരാണ്. യാദവ വംശത്തിലെ ഭരണാധികാരികള്‍ രാജ്യത്തെ മഹത്വത്തിലേയ്ക്കും സമൃദ്ധിയിലേയ്്ക്കും നയിച്ചുവെന്നത് ചരിത്ര സത്യമാണ്.’ പുഷ്പാഞ്ജലി സ്വാമിയാര്‍ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഈ പുസ്തകം പുറത്തിറക്കിയത്. നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിന്റെ ആത്മീയനേതാവായി കണക്കാക്കപ്പെടുന്ന പദവിയാണ് പുഷ്പാഞ്ജലി സ്വാമിയാരുടേത്.

മൂന്നാം തവണയും പ്രധാനമന്ത്രിയാകാനുള്ള ചരിത്രപരമായ ശ്രമത്തിലാണ് നരേന്ദ്രമോദി. തന്റെ മണ്ഡലമായ വാരണാസിയിലെ സന്ദര്‍ശനത്തിനിടെ മെയ് 14 നാണ് നരേന്ദ്രമോദി തന്റെആത്മീയ ചിന്തകള്‍ പങ്കുവച്ചത്.
കാശി മണ്ഡലവുമായി തനിക്കുള്ള ആത്മ ബന്ധത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മാതാവ് ജീവിച്ചിരുന്ന കാലം വരെ താന്‍ ജനിച്ചത് ജൈവികമായിട്ടാണെന്ന ചിന്തയാണ് സ്വാഭാവികമായും തനിക്കുണ്ടായിരുന്നതെങ്കില്‍ അതിനു ശേഷം, തന്റെ അനുഭവങ്ങളെല്ലാം ഓര്‍മ്മിക്കുമ്പോള്‍, ദൈവമാണ് തന്നെ അയച്ചതെന്ന ബോധ്യമാണുണ്ടാവുന്നത്. തനിക്കു ലഭിക്കുന്ന ഊര്‍ജ്ജം തന്റെ ജീവശരീരത്തില്‍ നിന്നല്ല, മറിച്ച് ദൈവം തനിക്ക് നല്‍കുന്നതാണെന്നു കരുതുന്നതായും മോദി പറഞ്ഞു. ദൈവം തനിക്ക് കഴിവും ശക്തിയും ശുദ്ധമനസ്സും നല്ല ഉദ്ദേശ്യങ്ങള്‍ക്കുള്ള പ്രചോദനവും നല്‍കുന്നു. പക്ഷേ താന്‍ ഒരു ഉപകരണമല്ലാതെ മറ്റൊന്നുമല്ല. ദൈവമാണ് തന്നെ നയിക്കുന്നതെന്ന് വിശ്വസിക്കുന്നതായും മോദി പറഞ്ഞു.

ശ്രീകൃഷ്ണന്റെ ദ്വാരക കടലില്‍ മുങ്ങിയപ്പോള്‍ അവിടെ നിന്ന് പലായനം ചെയ്ത യാദവര്‍ പിന്നീട് തിരുവനന്തപുരത്തും എത്തി. വിഴിഞ്ഞം കേന്ദ്രമാക്കി ആയ് രാജവംശം സ്ഥാപിച്ചു. എ.ഡി. 8 നും 10 നും ഇടയിലുള്ള നൂറ്റാണ്ടുകളില്‍ വിഴിഞ്ഞം ഭരണതലസ്ഥാനമാക്കി ആയ് രാജവംശം ദക്ഷിണേന്ത്യ ഭരിച്ചു. അതാണ് ഇന്ത്യയിലെ യാദവ അല്ലെങ്കില്‍ ആയ് ഭരണത്തിന്റെ പരമ്പരയെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ പുസ്തകത്തില്‍ പറയുന്നു. ഒമ്പതാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍ നിലനിന്നിരുന്നതായി കരുതപ്പെടുന്ന കാന്തല്ലൂര്‍ശാല എന്ന വിദ്യാഭ്യാസ കേന്ദ്രം ആയ് രാജ്യം സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു.

B4 Admin

Recent Posts

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

4 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

5 hours ago

എഐയും ഡാറ്റാ സെന്ററുകളും ഇനി പരസ്പരം വളർത്തും. അന്താരാഷ്ട്ര ശ്രദ്ധ നേടി മലയാളി ഗവേഷകന്റെ പഠനം

ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…

6 hours ago

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

20 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

20 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

21 hours ago