ദില്ലി : ‘ബുധനാഴ്ച എത്തണം. താങ്കളുടെ ഫീസായ ഒരു രൂപ കൈപ്പറ്റണം’, മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഹരീഷ് സാല്‍വയോട് സുഷമ സ്വരാജ് ഫോണില്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു. അവസാനമായി ഒരുപക്ഷേ അവരുടെ ഫോണ്‍കോള്‍ ഇതായിരുന്നിരിക്കാം. ചൊവ്വാഴ്ച രാത്രി 8.50 നായിരുന്നു ആ ഫോണ്‍കോള്‍. വൈകാരികമായിരുന്നു ആ സംഭാഷണമെന്ന് ഹരീഷ് സാല്‍വെ പറയുന്നു.
‘നിങ്ങള്‍ വന്ന് എന്നെ കാണണം. നിങ്ങള്‍ വാദിച്ച കേസിന്‍റെ ഫീസായ ആ ഒരു രൂപ നിങ്ങള്‍ക്ക് തരാനുണ്ട്’, അവര്‍ പറഞ്ഞു. ‘തീര്‍ച്ചയായും, അഭിമാനകരമായ ആ ഫീസ് വാങ്ങാന്‍ ഞാന്‍ എത്തും.’ ഞാന്‍ മറുപടി പറഞ്ഞു. ‘നാളെ(ബുധനാഴ്ച) വൈകിട്ട് ആറ് മണിക്ക് വരൂ’ എന്ന് പറഞ്ഞാണ് അവര്‍ സംഭാഷണം അവസാനിപ്പിച്ചത്. പക്ഷേ ആ കൂടിക്കാഴ്ചയ്‌ക്കോ ആ വിലപ്പെട്ട ഫീസ് കൈമാറാനോ അവര്‍ കാത്തില്ല. നിത്യതയിലേക്ക് സുഷമാജി മറഞ്ഞു.
കുല്‍ഭൂഷണ്‍ യാദവിന്‍റെ കേസില്‍ രാജ്യാന്തര കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാദിച്ചത് ഹരീഷ് സാല്‍വെയായിരുന്നു. ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിച്ച് കുല്‍ഭൂഷണ്‍ യാദവിന്‍റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്യുകയും നയതന്ത്രപരിരക്ഷ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…