Kerala

ശബരിമല ഭക്തരുടെ വികാരം വൃണപ്പെടുത്തിയെന്ന പരാതി ! രഹ്ന ഫാത്തിമക്കെതിരായ കേസ് അവസാനിപ്പിച്ച പോലീസ് നടപടി തടഞ്ഞ് കോടതി !തുടർ അന്വേഷണത്തിനു ഉത്തരവ്

പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കനത്ത തിരിച്ചടി. കേസ് അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കം തടഞ്ഞ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, തുടർ അന്വേഷണം നടത്താൻ ഉത്തരവിട്ടു. തെളിവുകളില്ലെന്ന് കാട്ടി പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. ഈ ഉത്തരവ് പോലീസിന്റെ മുൻ നിലപാടിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

2018-ലെ ശബരിമല യുവതിപ്രവേശ വിവാദ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്തുന്ന തരത്തിൽ രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അയ്യപ്പന്റെ വേഷവിധാനങ്ങൾ ധരിച്ച്, .കാലുകൾക്കിടയിൽ കത്രിക വെച്ച് അയ്യപ്പന്റെ ചിത്രം മുറിക്കുന്ന ഫോട്ടോയാണ് രഹ്ന ഫാത്തിമ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇത് ഭക്തരുടെ വികാരങ്ങളെ ആഴത്തിൽ വേദനിപ്പിച്ചു എന്നാരോപിച്ച് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രഹ്ന ഫാത്തിമയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.

കേസെടുത്തെങ്കിലും, മതിയായ തെളിവുകൾ ലഭിച്ചില്ലെന്ന് കാണിച്ച് പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരനായ രാധാകൃഷ്ണ മേനോൻ കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി പോലീസിന്റെ അന്തിമ റിപ്പോർട്ട് തള്ളുകയും കൂടുതൽ അന്വേഷണം നടത്താൻ നിർദേശിക്കുകയുമായിരുന്നു. അഡ്വ. അനിൽ കൊടുമൺ പത്തനംതിട്ടയാണ് പരാതിക്കാരന് വേണ്ടി കേസ് വാദിച്ചത്.

ഈ കേസിനു പുറമെ, ശബരിമല യുവതിപ്രവേശ വിവാദവുമായി ബന്ധപ്പെട്ടും രഹ്ന ഫാത്തിമ വാർത്തകളിൽ ഇടം നേടിയിരുന്നു. 2018-ൽ തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ, ആന്ധ്രയിൽനിന്നുള്ള ഒരു മാധ്യമപ്രവർത്തകയ്‌ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമല ദർശനത്തിനായി എത്തി. യുവതികൾക്ക് ദർശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ഈ നീക്കം. പോലീസ് സംരക്ഷണം നൽകിയിരുന്നെങ്കിലും, പതിനെട്ടാംപടിക്ക് സമീപമുള്ള നടപ്പന്തലിൽവെച്ച് ഭക്തർ ഇവരെ തടഞ്ഞു. ഇവർ ധരിച്ചിരുന്ന ഇരുമുടി കെട്ടടക്കം അന്ന് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ ദർശനം നടത്താനാകാതെ രഹ്ന ഫാത്തിമയ്ക്ക് മടങ്ങേണ്ടിവന്നു.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

11 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

11 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

13 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

14 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

16 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

16 hours ago