ഒരു കൂട്ടായ പ്രവർത്തത്തിലൂടെ ബിജെപി യെ തകർക്കാം എന്ന് മുന്നിട്ടിറങ്ങിയ ഇന്ത്യ സഖ്യത്തിന് ഇപ്പോൾ ഒന്നിന് പുറകെ ഒന്നായി തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുകയാണ്.അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോൺഗ്രസ്സും സി പി എമ്മും ഒന്ന് ഭയന്നിരിക്കുകയാണ് . പരസ്പരം ചളി വാരി തേക്കുന്ന പരുപാടിയാണ് രണ്ടു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നത് . ഇന്ത്യ സഖ്യ യോഗത്തിൽ കോൺഗ്രസ് എംപിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് സിപിഎം രംഗത്തെത്തിയത് . ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷയം പാർലമെൻറിൽ ഉന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഎം നിലപാടെടുത്തത് . സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എംപിയുമായ എളമരം കരീമാണ് ഇന്ത്യ മുന്നണി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ച് സംസാരിച്ചത്. കേരളത്തിലെ പൊലീസ് നടപടിയെ കുറിച്ച് കെ സുധാകരൻ എംപിയും നെല്ല് സംഭരണത്തിലെ പോരായ്മ ജെബി മേത്തറും പാർലമെന്റിൽ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇതിനെയാണ് എളമരം കരീം എംപി യോഗത്തിൽ വിമർശിച്ചത്. അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ സി പി എം വിമർശിക്കുന്നത് എന്തിനാണെന്ന് യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും ചോദിചോരുന്നത് . അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻറെ പരാജയം പ്രതിപക്ഷ പാർട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിൻറെ പാർലമെൻറ് പ്രതിനിധി യോഗത്തിൽ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻറെ നിലപാട് പല സീറ്റുകളിലും തോൽവിക്ക് കാരണമായെന്ന് സിപിഐ കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസും, ശിവസേനയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. മൂന്ന് സംസ്ഥാനങ്ങളിലെ തോൽവിക്ക് പിന്നാലെ വിളിച്ച ഇന്ത്യ സഖ്യത്തിൻറെ വിശാല യോഗം മാറ്റി വച്ചു. കോർഡിനേഷൻ കമ്മിറ്റിയും വേണ്ടെന്ന് വച്ചു. തുടർന്നാണ് പാർലമെൻറിൽ ചേരാറുള്ള പതിവ് യോഗം മല്ലികാർജ്ജുൻ ഖർഗെയുടെ വീട്ടിൽ അത്താഴ വിരുന്നായി ചേർന്നത്. തെരഞ്ഞെടുപ്പിൽ സഖ്യത്തിലെ പാർട്ടികളുമായി കൈകോർക്കാൻ മടിച്ച കോൺഗ്രസ് നിലപാടിനെതിരെ പരസ്യ വിമർശനം ഉയർന്നില്ലെങ്കിലും നേതാക്കൾ പരിഭവം പങ്കുവച്ചു. തോൽവി ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന പൊതുവികാരം ഉയർന്നു. മൂന്ന് മാസമായിട്ടും യോഗം വിളിക്കാത്ത നടപടി വിമർശന വിധേയമായപ്പോൾ എല്ലാ പാർട്ടികൾക്കും സൗകര്യം ഒത്തുവന്നില്ലെന്നായിരുന്നു ഖർഗെയുടെ മറുപടി. തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് യോഗത്തിന് മുൻപ് സിപിഐ ആവശ്യപ്പെട്ടിരുന്നു . 17 പാർട്ടികളാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പങ്കെടുത്തത്. മമത ബാനർജിയെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചിട്ടും യോഗത്തിലേക്ക് ടിഎംസി പ്രതിനിധിയെ അയച്ചില്ല. യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂലും, ശിവസേനയും നേരത്തെ അറിയിച്ചിരുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു . യോഗത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകളിൽ സ്വീകരിക്കേണ്ട നിലപാടാണ് യോഗം ചർച്ച ചെയ്തതെന്ന് കോൺഗ്രസ് എം പി നാസിർ ഹുസൈൻ പറഞ്ഞത് . തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ പങ്കെടുക്കാത്തതിൽ അധിർ രഞ്ജൻ ചൗധരി പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല . വിശാല യോഗത്തിൻറെ തീയതി 2 ദിവസത്തിനകം പ്രഖ്യാപിക്കും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയം പ്രതിപക്ഷ പാർട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിന്റെ പാർലമെന്റ് പ്രതിനിധി യോഗത്തിൽ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നിലപാട് പല സീറ്റുകളിലും തോൽവിക്ക് കാരണമായെന്ന് സിപിഐ കുറ്റപ്പെടുത്തി. ഇങ്ങനെയാണ് പോക്ക് എങ്കിൽ വൈകാതെ ഇന്ത്യ സാക്യം രണ്ടുവഴിക്കാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…