അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിഗ്നേഷ് മേവാനിക്ക് ആറു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് മെട്രോപൊലിസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. മേവാനിക്കും മറ്റ് 18 പേർക്കുമെതിരേയാണ് വിധി. ഗുജറാത്ത് സർവകലാശാലയുടെ പേരു മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അക്രമങ്ങളിൽ മേവാനിയും മറ്റ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2016ൽ ഗുജറാത്ത് സർവ്വകലാശാലയ്‌ക്ക് ഡോ ബി ആർ അംബേദ്കറുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് മേവാനിയുടെ നേതൃത്വത്തിൽ വലിയ അക്രമ സംഭവങ്ങൾ നടന്നു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു. നിലവിൽ അസം കോടതി അനുവദിച്ച ജാമ്യത്തിലാണ് മേവാനി നടക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്ററിൽ ഭീഷണി സന്ദേശം പ്രചരിപ്പിച്ചതിനെതിരെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗുജറാത്തിൽ അനുമതി ഇല്ലാതെ റാലി നടത്തിയതുമായി ബന്ധപ്പെട്ട് 2017ൽ മേവാനി 3 മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇയാളോടൊപ്പം രേഷ്മ പട്ടേൽ, ദേശീയ ദളിത് അധികര് മഞ്ചിലെ കൗശിക് പർമാർ,സുബോധ് പർമാർ ഉൾപ്പെടെ 10 പേർക്കാണ് തടവും 1000 രൂപ പിഴയും വിധിച്ചത്.
ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത്…
മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…