തിരുവനന്തപുരം: ഇ പി ജയരാജനെതിരെ സംസ്ഥാന സമിതിയിൽ ഉന്നയിക്കപ്പെട്ട കോടികളുടെ അഴിമതി ആരോപണങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെ, പി ജയരാജനെതിരെയും പരാതികളുടെ പ്രവാഹം. സി പി എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്കാണ് കൂട്ടപ്പരാതികൾ ലഭിച്ചിരിക്കുന്നത്. വടകരയിൽ മത്സരിക്കവേ ലക്ഷങ്ങളുടെ പാർട്ടി ഫണ്ട് വെട്ടിച്ചു, സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം, കൊട്ടേഷൻ കൊലപാത സംഘങ്ങളുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച പരാതികളാണ് ഇപ്പോൾ നേതൃത്വത്തിന് മുന്നിലുള്ളത്. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തവിധമുള്ള ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങി വലിയ പ്രതിസന്ധിയെ നേരിടുകയാണ് ഇപ്പോൾ സിപിഎം. പക്ഷെ ഈ വിഭാഗീയ പോരാട്ടത്തിൽ പുറത്തുവരുന്നതാകട്ടെ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ ഞെട്ടിക്കുന്ന അഴിമതി കഥകളും കള്ളപ്പണ സമ്പാദ്യവുമാണ്.
നേരത്തെ സംസ്ഥാന സമിതിയിലാണ് ഇ പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും അനധികൃത റിസോർട്ടിനെ കുറിച്ചും ആരോപണം ഉന്നയിച്ചത് . മൂന്ന് ദിവസങ്ങൾക്ക് ശേഷം ഈ വിവരം മാധ്യമങ്ങൾക്ക് പി ജയരാജൻ തന്നെ ചോർത്തിക്കൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ ആരോപണങ്ങൾക്ക് ശേഷം പാർട്ടി ചുമതലകളിൽ നിന്നും എൽ ഡി എഫ് കൺവീനർ പദവിയിൽ നിന്നും ഒഴിയാൻ തയ്യാറാണ് എന്ന് ഇ പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പി ജയരാജനെതിരെ കൂട്ടപ്പരാതികൾ ഉയർന്നത്.
വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH
ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…
കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ