മലേഷ്യയില്‍ തൊഴില്‍ ഉടമയുടെ ക്രൂര മര്‍ദനത്തിനിരയായ ആലപ്പുഴ ഹരിപ്പാട് സ്വദേശിക്ക് മോചനം. നീണ്ടൂര്‍ വാലേത്ത് വീട്ടില്‍ ഹരിദാസനാണ് ക്രൂര മര്‍ദനത്തിനിരയായത്. ഹരിദാസന്‍ മലേഷ്യയില്‍ നിന്ന് കോയമ്പത്തൂരിലെത്തി. ബന്ധുക്കളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഹരിദാസന്‍ മലേഷ്യയില്‍ ക്രൂരമര്‍ദനത്തിനിരയായെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ രാജശ്രീ അധികൃതരെ സമീപിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ഹരിദാസന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും രാജശ്രീ ആവശ്യപ്പെട്ടിരുന്നു.
നാല് വര്‍ഷം മുന്‍പാണ് ബാര്‍ബര്‍ ജോലിക്കായി ഹരിദാസന്‍ മലേഷ്യയിലേക്ക് പോയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ്, ജോലി തരപ്പെടുത്തികൊണ്ടുത്തത്. ആറ് മാസം കൂടുമ്പോള്‍ നാട്ടിലേക്ക് പണം അയച്ചിരുന്നു. കുടുംബവുമായി ഫോണിലൂടെ സംസാരിക്കാനും കഴിഞ്ഞിരുന്നു.
എന്നാല്‍, പിന്നീട് അവസ്ഥ മാറി. ശമ്പളം കിട്ടുന്നില്ലെന്നും തൊഴില്‍ ഉടമ ക്രൂരപീഡനത്തിന് ഇരയാക്കുന്നതായും ഹരിദാസന്‍ ഭാര്യയെ അറിയിച്ചു. പാസ്‌പോര്‍ട്ട് അടക്കം രേഖകളും തൊഴിലുടമ കൈവശം വച്ചിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ യാതൊരു വഴിയുമില്ലാതെ വന്നതോടെയാണ് രാജശ്രീ നോര്‍ക്കയെ സമീപിച്ചത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…