വയനാട് : ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നൽകിയ സഹായധനത്തിൽ നിന്നും ഇഎംഐ പിടിച്ച് കേരള ഗ്രാമീൺ ബാങ്ക്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികൾക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ദുരന്തബാധികർക്ക് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതിയും സർക്കാരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സഹായധനത്തിൽ നിന്നും പണം ബാങ്കുകൾ ഈടാക്കിയിരുന്നത്.
മൂവായിരം രൂപ മുതലാണ് ബാങ്ക് ഈടാക്കിയിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, വാടകവീടുകളിലേക്ക് മാറുന്നതിനും അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായാണ് സർക്കാർ സഹായ ധനം നൽകിയത്. 10,000 രൂപയായിരുന്നു കൈമാറിയത്. കൃഷി ആവശ്യത്തിനും പശുവുൾപ്പെടെയുള്ള വളർത്ത് മൃഗങ്ങളെ വാങ്ങുന്നതിനായിരുന്നു ഇവർ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നത്. എന്തായാലും, സഹായമായി ലഭിക്കുന്ന പണത്തിൽ നിന്നും വായ്പ പിടിക്കരുത് എന്നാണ് ദുരിതബാധിതർ പറയുന്നത്. വായ്പ തിരിച്ചടവിന് സാവകാശം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ എസ്എൽബിസിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്നാണ് ഗ്രാമീൺ ബാങ്കിന്റെ വിശദീകരണം.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…