റൂര്‍ക്കീ: ഉത്തരാഖണ്ഡില്‍ ഓടുന്ന കാറില്‍ ആറുവയസുകാരിയും അമ്മയും നേരിട്ടത് കൂട്ട ബലാത്സംഗം. കാറില്‍ ലിഫ്റ്റ് നല്‍കിയാണ് യുവാവും സംഘവും ഇവര്‍ക്കു നേരെ അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു തീര്‍ഥാടന കേന്ദ്ര സന്ദര്‍ശനത്തിന് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും മകളും.
മടങ്ങി വരും വഴി ഇവര്‍ക്ക് ലിഫ്റ്റ് നല്‍കി സോനു എന്നയാള്‍ കാറില്‍ കയറ്റുകയായിരുന്നു. സോനുവിന്റെ സുഹൃത്തുക്കളും ഇവരോടൊപ്പം കാറിലുണ്ടായിരുന്നു. ബലാത്സംഗത്തിന് ശേഷം ഓടുന്ന കാറില്‍ നിന്നും യുവതിയേയും മകളെയും ഇവർ കനാലിനു സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു. തുടർന്ന് അര്‍ധരാത്രി സ്റ്റേഷനിലെത്തിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എത്ര പേര്‍ കാറിലുണ്ടായിരുന്നു എന്ന കാര്യം യുവതിക്ക് കൃത്യമായി ഓര്‍മയില്ലെന്ന് പോലീസ് പറഞ്ഞു.
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…
ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…
ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…