റൂര്‍ക്കീ: ഉത്തരാഖണ്ഡില്‍ ഓടുന്ന കാറില്‍ ആറുവയസുകാരിയും അമ്മയും നേരിട്ടത് കൂട്ട ബലാത്സംഗം. കാറില്‍ ലിഫ്റ്റ് നല്‍കിയാണ് യുവാവും സംഘവും ഇവര്‍ക്കു നേരെ അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു തീര്‍ഥാടന കേന്ദ്ര സന്ദര്‍ശനത്തിന് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും മകളും.
മടങ്ങി വരും വഴി ഇവര്‍ക്ക് ലിഫ്റ്റ് നല്‍കി സോനു എന്നയാള്‍ കാറില്‍ കയറ്റുകയായിരുന്നു. സോനുവിന്റെ സുഹൃത്തുക്കളും ഇവരോടൊപ്പം കാറിലുണ്ടായിരുന്നു. ബലാത്സംഗത്തിന് ശേഷം ഓടുന്ന കാറില്‍ നിന്നും യുവതിയേയും മകളെയും ഇവർ കനാലിനു സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു. തുടർന്ന് അര്‍ധരാത്രി സ്റ്റേഷനിലെത്തിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എത്ര പേര്‍ കാറിലുണ്ടായിരുന്നു എന്ന കാര്യം യുവതിക്ക് കൃത്യമായി ഓര്‍മയില്ലെന്ന് പോലീസ് പറഞ്ഞു.