തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബര്‍ 28ലെ വിധി ദേവസ്വംബോര്‍ഡ് അംഗീകരിച്ചതാണെന്നും ഇത് നടപ്പാക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് അനുസരിച്ചല്ല ബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ദേവസ്വം ബോര്‍ഡിനൊപ്പമാണ്. കുംഭമാസ പൂജ വരുമ്പോള്‍ അതുസംബന്ധിച്ച നിലപാട് സ്വീകരിക്കാമെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വംബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടില്ല. വിധി നടപ്പാക്കാന്‍ സാവകാശമാണ് ദേവസ്വം ബോര്‍ഡ് തേടിയത്. വിശ്വസമില്ലാത്തവര്‍ ശബരിമലയില്‍ വരുമെന്ന് വിശ്വസിക്കുന്നില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ,…
അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ…