ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എന്തിനും ഏതിനും ആശ്രയമായി നിസ്വാര്‍ഥ സേവനം കാഴ്ചവെയ്ക്കുന്ന അഖിലഭാരത അയ്യപ്പസേവാസംഘം പൂട്ടി. സന്നിധാനത്തെ ക്യാമ്പ് ഓഫീസിനാണ് താഴ് വീണത്. കഴിഞ്ഞ ഒരു വർഷക്കാലമായി ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ നിയമയുദ്ധം നടക്കുകയായിരുന്നു.
1945ല്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. വേലായുധന്‍പിള്ളയാണ് അഖിലഭാരത അയ്യപ്പസേവാസംഘം സ്ഥാപിച്ചത്. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച സംഘം ഭക്തരുടെ ഒട്ടുമിക്ക ആവശ്യങ്ങളും നിറവേറ്റുന്ന ഒരു വലിയ പ്രസ്ഥാനമായി മാറിയിരുന്നു. അയ്യപ്പസേവ സംഘത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു എമര്‍ജന്‍സി സ്ട്രെച്ചര്‍ സര്‍വീസ്. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം, ചരല്‍മേട് തുടങ്ങിയ സ്ഥലങ്ങളില്‍ 24 മണിക്കൂറും വോളന്റിയര്‍മാര്‍ തീര്‍ഥാടകരുടെ സേവനത്തിനായി നിലയുറപ്പിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…