ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ – സിപിഎം ബന്ധത്തിൽ വിള്ളൽ. പടിവാതിൽക്കൽ എത്തി നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നൽകാൻ കഴിയില്ലെന്ന് ഡിഎംകെ അറിയിച്ചതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളാകുന്നത് .ഇക്കുറി കോയമ്പത്തൂര്‍ സീറ്റ് സീറ്റ് കമൽ ഹാസന് നൽകാനാണ് ഡിഎംകെയുടെ പദ്ധതി.
എന്നാൽ തങ്ങളുടെ സിറ്റിംഗ് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന ശാഠ്യത്തിലാണ് സിപിഎം. ഇന്ന് വിഷയത്തിൽ രണ്ടാമതും ഈ വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തുവെങ്കിലും അത് സിപിഎം തള്ളി. ചർച്ചകൾ തുടരുമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.
2019 ൽ നടന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. ഈ രണ്ട് സീറ്റുകളിലും പാർട്ടി വിജയിച്ചിരുന്നു. ഇത്തവണ നാഗപ്പട്ടണം, തെങ്കാശി, കന്യാകുമാരി സീറ്റുകള്‍ കൂടി അധികമായി നല്‍കണമെന്ന് സിപിഎം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ അനുവദിച്ചില്ല. നാഗപ്പട്ടണവും തിരുപ്പൂരും കഴിഞ്ഞ തവണ സിപിഐ മത്സരിച്ച് വിജയിച്ച മണ്ഡലങ്ങളാണ്. കന്യാകുമാരി കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റാണ്.
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....
ഷാന്‍ഹായ്: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ് സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്…
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…
100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…