പാപുവ ന്യൂ ഗിനിയ- രാജ്യ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ ഉടലെടുത്ത കലാപത്തിൽ എട്ട് പേർ മരിക്കുകയും നിരവധി വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ശമ്പളത്തർക്കവുമായി ബന്ധപ്പെട്ട് രാജ്യത്തെ ക്രമസമാധാനം നിയന്ത്രിക്കുന്ന പോലീസ് പണിമുടക്കിയതിനെ തുടർന്നാണ് കലാപകരികൾ വ്യാപകമായി കൊള്ളയും നാശനഷ്ടങ്ങളും ഉണ്ടാക്കിയത്. ബുധനാഴ്ച പോലീസിൻ്റെ അഭാവത്തിലാണ് നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളികലാപവും കൊള്ളയും നടന്നത്.
വർദ്ധിച്ചുവരുന്ന ദൈനംദിന ചെലവുകളും ഉയർന്ന തൊഴിലില്ലായ്മയും കാരണം പാപുവ ന്യൂ ഗിനിയ രാജ്യം ഏറെ സംഘർഷത്തിലൂടെയാണ് അടുത്തിടെ കടന്നുപൊയികൊണ്ടിരുന്നത്. സംഭവത്തിൽ പ്രധാനമന്ത്രി ജെയിംസ് മറാപെ ജനങ്ങളോട് ക്ഷമാപണം നടത്തി. അതേസമയം, നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാപത്തിൽ തലസ്ഥാനത്ത് എട്ട് മരണങ്ങൾ സ്ഥിരീകരിച്ചു, പാപുവ ന്യൂ ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ ലേ നഗരത്തിൽ ഏഴ് പേർ മരിച്ചതായയും സ്ഥിരികരിക്കാത്ത റിപ്പോർട്ടുണ്ട്.
“നമ്മുടെ നഗരത്തിലും നമ്മുടെ രാജ്യത്തിൻ്റെയും ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത, അഭൂതപൂർവമായ കലഹമാണ് ഞങ്ങൾ കണ്ടത്,” ദേശീയ തലസ്ഥാന ജില്ല ഗവർണർ പവസ് പാർക്കോപ്പ് ഒരു റേഡിയോ പ്രസംഗത്തിൽ പറഞ്ഞു. അവസരവാദികളാണ് കൊള്ളയടിക്കുന്നതെന്നും ചിലയിടങ്ങളിൽ പോലീസും കലാപത്തിന് കൂട്ടുനിന്നതായും സർക്കാർ വ്യക്താക്കൾ പറഞ്ഞു.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…