കൊച്ചി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തുടങ്ങി പല തരം കമ്മീഷൻ കേസുകളിലൂടെ കടന്നു പോവുകയാണ് കേന്ദ്ര ഏജൻസികൾ. കേരള സർക്കാരിന്റെ നിരവധി പദ്ധതികളിൽ പങ്കാളിയായി പല പേരുകളിൽ എത്തിയവർക്ക് പിറകിൽ ഒരേ മുഖങ്ങൾ ആണെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നത്.
എന്നാൽ, ഇവരെയെല്ലാം നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ‘സ്പെഷ്യൽ ടീം’ ആണെന്നും ഇഡി വ്യക്തമാക്കുന്നു. ഇവരുടെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ രണ്ട് പേരാണ് ലിസ്റ്റിലുള്ളത് എന്നാൽ, ഇവർ ആരൊക്കെയാണെന്ന് കോടതിക്ക് നൽകിയ ഒരു റിപ്പോർട്ടിലും എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുക ആണ്.
ഇ-മൊബൈലിറ്റി, കെഫോൺ, ലൈഫ്, സ്മാർട്ട് സിറ്റി എന്നീ വികസന പദ്ധതികളിലെ കരാറുകളിലും കൺസൾട്ടൻസികളിലും ശിവശങ്കർ-സ്വപ്ന സംഘങ്ങളുടെ ഇടപെടൽ ഉണ്ടായെന്നും ഇഡി വിശ്വസിക്കുന്നു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ ചോദ്യം ചെയ്യൽ മുടങ്ങിയിരിക്കുകയാണ്. ഇതോടെ സംശയമുള്ള എല്ലാവരുടെയും രേഖകൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.അധികം വൈകാതെ തന്നെ സഹനായകന്മാർക്ക് പൂട്ട് വീഴും.
.
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…