സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20-യിലും തകര്‍ന്നടിഞ്ഞ് പേരുകേട്ട വിന്‍ഡീസ് ബാറ്റിങ് നിര. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 13 ഓവറില്‍ വെറും 71 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി.
മൂന്നോവറില്‍ വെറും ഏഴു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഡേവിഡ് വില്ലിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യ പന്തില്‍ തന്നെ ഷായ് ഹോപ്പിന്റെ വിക്കറ്റെടുത്താണ് വില്ലി തുടങ്ങിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് രണ്ടാം മത്സരത്തിലെ പോലെതന്നെ തകര്‍ന്നടിയുകയായിരുന്നു. 11 റണ്‍സ് വീതമെടുത്ത ജോണ്‍ കാമ്പെല്‍, ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരന്‍ എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍മാര്‍. ക്രിസ് ഗെയില്‍ മൂന്നാം മത്സരത്തില്‍ കളിച്ചില്ല.
അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…
വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…