തിരുവനന്തപുരം: പരിസ്ഥിതി പ്രവർത്തകൻ ജയപാലൻ വിടവാങ്ങി. പശ്ചിമഘട്ട സംരക്ഷണത്തിനായി സ്വജീവിതം അവസാനിപ്പിക്കുന്നതായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തയച്ചശേഷം വിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 07.45 നായിരുന്നു അന്ത്യം. പ്രകൃതി ബലിദാനിയുടെ ആത്മഹത്യ കുറിപ്പ് എന്ന തലക്കെട്ടിൽ എഴുതിയ നീണ്ടകുറിപ്പാണ് സർക്കാരിനോടും സമൂഹത്തോടും പത്ര ദൃശ്യ മാധ്യമങ്ങളോടുമുള്ള അപേക്ഷയായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിച്ചത്. തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ പ്രതിസന്ധിയോ ഇല്ലെന്നും ആത്മഹത്യക്ക് കാരണം പശ്ചിമഘട്ട സംരക്ഷണത്തിന് സമൂഹം കാട്ടുന്ന അലംഭാവമാണെന്ന് കുറിപ്പിൽ പറയുന്നുണ്ട്.
പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ പരിസ്ഥിതി പ്രവർത്തകർക്ക് സാധിച്ചിട്ടില്ലെന്ന നിരാശ ജയപാലൻ കത്തിൽ പങ്കുവയ്ക്കുന്നുണ്ട്. പശ്ചിമ ഘട്ട സംരക്ഷണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള മാർഗ്ഗമെന്ന നിലയിലാണ് ആത്മഹത്യ തെരെഞ്ഞെടുക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. 1938 മുതൽ 35 വർഷങ്ങൾ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നയാളാണ് ജയപാലൻ. ഇതിനായി തന്റെ ഇരുചക്രവാഹനത്തിൽ അദ്ദേഹം നീണ്ടയാത്രകൾ നടത്തിയിരുന്നത് സുഹൃത്തുക്കൾ ഓർമ്മിക്കുന്നു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…