ദില്ലി: കാര്‍ഷിക നിയമഭേദഗതിക്ക് താത്കാലിക സ്‌റ്റേ നൽകി സുപ്രീം കോടതി. വിഷയം പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഹർസിമ്രത് മാൻ, പ്രമോദ് ജോഷി, അനിൽ ധാൻവത് തുടങ്ങിയവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിക്കുക.
കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച്, പരിഹാരം കാണേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സമർപ്പിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കർഷകരുടെ ഭൂമി സംരക്ഷിക്കും. കരാർ കൃഷിക്കായി ഭൂമി വിൽക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമിതിയിലെ അംഗങ്ങളെ തങ്ങൾ തീരുമാനിക്കുമെന്നു കോടതി പറഞ്ഞു. തടയിടാൻ ആർക്കുമാവില്ല. കർഷകർ സഹകരിച്ചേ മതിയാകുമെന്നും ഇതു രാഷ്ട്രീയമല്ലെന്നും കോടതി പറഞ്ഞു.
കർഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകർ ഹാജരാകാത്തത്തിൽ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. സമിതിയുമായി പൂർണമായി സഹകരിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കർഷകരുമായും കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയ ശേഷമാകും വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് നൽകുക.
നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക
ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…
ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും. 23 അടി…
വൈഎസ്ആറിന്റെ മൃതദേഹം കിട്ടിയത് 72 മണിക്കൂറിനു ശേഷം; ഇന്നും ദുരൂഹത തുടരുന്ന ചില ഹെലികോപ്റ്റർ അപകടങ്ങൾ !
ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ…