ഇടുക്കി: ചിന്നക്കനാലിൽ അഞ്ചു വര്‍ഷത്തിനിടെ 11 തവണ അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍കട വീണ്ടും പുതുക്കിപണിതു. പ്രവർത്തനം ഉടൻ ആരംഭിക്കും. കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്ന് ലയത്തിലെ ഒരു മുറിയിലായിരുന്നു റേഷന്‍കട നടത്തിയിരുന്നത്. 2023ല്‍ അഞ്ചു തവണയാണ് ഈ റേഷന്‍കട അരിക്കൊമ്പന്‍ തകര്‍ത്തത്.
2018 മുതല്‍ 11 തവണയാണ് റേഷന്‍കട ആക്രമിച്ച് തകര്‍ത്ത് അരിക്കൊമ്പന്‍ അരി എടുത്ത് കഴിക്കുകയും ചെയ്തിരുന്നത്. വലിയ ആശങ്കയായിരുന്നു അരിക്കൊമ്പന്‍ ഉയര്‍ത്തിയിരുന്നത്. അരിക്കൊമ്പനെ മാറ്റിയതിന് പിന്നാലെ എച്ച്എംഎല്‍ കമ്പനി പുതുക്കിപണിതു നല്‍കുകയായിരുന്നു. ഏഴു എട്ടുമാസമായി താത്കാലികമായി റേഷന്‍കട ലയത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ആനയുടെ ആക്രമണം ഭയക്കാതെ റേഷന്‍കട നടത്താന്‍ കഴിയുമെന്ന് റേഷന്‍കട നടത്തിപ്പുകാരന്‍ പറഞ്ഞു. പുതിയ റേഷന്‍കട വന്നതോടെ നാട്ടുകാര്‍ക്കും വലിയൊരു ആശ്വാസം ഉണ്ടാകുന്നുണ്ട്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…