തിരുവനന്തപുരം: കണമല കാട്ടുപോത്താക്രമണത്തിൽ കെ സി ബിസി നിലപാടിനെതിരെ വനം മന്ത്രി എ കെ ശശീന്ദ്രൻ. മൃതദേഹവുമായി സമരം ചെയ്യുന്നത് മരണപ്പെട്ട വ്യക്തിയോടും കുടുംബത്തോടുമുള്ള അവഹേളനമാണെന്നും മൃതദേഹം വച്ച് വിലപേശുന്നത് ശരിയല്ലെന്നുമായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. പല സംഘടനകളുടെയും പ്രസ്താവനകൾ പ്രകോപനപരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ കാട്ടുപോത്താക്രമണത്തിൽ രണ്ടു പേർ മരിച്ചതിനെ തുടർന്നാണ് വലിയ പ്രതിഷേധം ഉണ്ടായത്. വന്യമൃഗത്തെ വെടിവയ്ക്കാനുള്ള ഉത്തരവ് വന്നതിനു ശേഷമാണ് പ്രതിഷേധത്തിൽ അയവു വന്നത്. ഈ സംഭവത്തെയാണ് വനം മന്ത്രി രൂക്ഷമായി വിമർശിച്ചത്. അതെ സമയം സഭയുടെ പ്രതികരണങ്ങൾ പ്രകോപനമായിരുന്നില്ലെന്നും പക്വതയോടെയാണ് പ്രതികരിച്ചതെന്നും കെ സി ബി സി പ്രതികരിച്ചു. മൃതദേഹങ്ങൾ വച്ച് പ്രതിഷേധിക്കുന്നതിനോട് സഭയ്ക്കും യോജിപ്പില്ലെന്നും എന്നാൽ സർക്കാർ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയാനുള്ള സംവിധാനമൊരുക്കണമെന്നും ആശങ്ക അറിയിക്കാനുള്ള അവകാശം സംഘടനക്കുണ്ടെന്നും കെ സി ബി സി വ്യക്തമാക്കി.
അതേസമയം ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. വനമേഖലയിലേക്ക് കാട്ടുപോത്ത് കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് ഉറപ്പിച്ചത്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയത്. കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടർന്നാൽ മയക്കുവെടി വെക്കാമെന്ന് ഉത്തരവിൽ പറയുന്നു. പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിർദേശം നൽകിയിരുന്നു.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…