ശ്രീനഗർ: ജമ്മുകശ്മീരിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത ഓപ്പറേഷനിലൂടെ നാല് ലഷ്‌കർ ഭീകരർ പിടിയിൽ. കുൽഗാമിൽ നിന്നാണ് ഭീകര സംഘടനായ ലഷ്‌കർ ഇ ത്വയ്ബയിലെ ഭീകരരെ പിടികൂടിയത്. കുൽഗാം സ്വദേശികളായ നാസിർ, ആഖിബ് , മുഹമ്മദ് അബാസ്, സാഹിദ് അലി എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് പിസ്റ്റൾ, മാഗസീനുകൾ, 14 പിസ്റ്റൽ റൗണ്ടുകൾ, ഗ്രനേഡ് എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
പിടികൂടിയ ഭീകരർ ലഷ്‌കർ ഇ-ത്വയ്ബയുമായി ബന്ധമുള്ളവരാണ് സ്ഥിരീകരിച്ചിട്ടുണ്ട്. കുൽഗാം കേന്ദ്രീകരിച്ച് ഭീകരർ പ്രവർത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് പ്രതികളെ പിടികൂടുകയും ആയുധശേഖരണം കണ്ടെടുക്കുകയും ചെയ്തു. കൂടുതൽ അന്വഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…
ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ…
കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah