ശ്രീനഗർ: ജമ്മുകശ്മീരിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത ഓപ്പറേഷനിലൂടെ നാല് ലഷ്‌കർ ഭീകരർ പിടിയിൽ. കുൽഗാമിൽ നിന്നാണ് ഭീകര സംഘടനായ ലഷ്‌കർ ഇ ത്വയ്ബയിലെ ഭീകരരെ പിടികൂടിയത്. കുൽഗാം സ്വദേശികളായ നാസിർ, ആഖിബ് , മുഹമ്മദ് അബാസ്, സാഹിദ് അലി എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് പിസ്റ്റൾ, മാഗസീനുകൾ, 14 പിസ്റ്റൽ റൗണ്ടുകൾ, ഗ്രനേഡ് എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
പിടികൂടിയ ഭീകരർ ലഷ്‌കർ ഇ-ത്വയ്ബയുമായി ബന്ധമുള്ളവരാണ് സ്ഥിരീകരിച്ചിട്ടുണ്ട്. കുൽഗാം കേന്ദ്രീകരിച്ച് ഭീകരർ പ്രവർത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് പ്രതികളെ പിടികൂടുകയും ആയുധശേഖരണം കണ്ടെടുക്കുകയും ചെയ്തു. കൂടുതൽ അന്വഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.