കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രി വിട്ടു. നെറ്റിയില്‍ സാരമായി മുറിവേറ്റിടത്ത് നാല് തുന്നലിട്ട ശേഷമാണ് മമത ആശുപത്രി വിട്ടത്. ഗുരുതര പരിക്കേറ്റതിനാൽ വിശ്രമിക്കാനാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ആശുപത്രിയിൽ നിന്നും വസതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നാളെ വീണ്ടും ആശുപത്രിയിലെത്തി പരിശോധന നടത്തുമെന്നും തൃണമൂൽ നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് മമതയെ നെറ്റിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ചത്. കാൽ വഴുതി വീട്ടിലെ ഫർണിച്ചറിൽ തല ഇടിക്കുകയായിരുന്നു. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും രക്തവുമായി ആശുപത്രി കിടക്കയിൽ തുടരുന്ന മമതയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അപകട വാർത്ത അറിഞ്ഞതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. മമതാ ബാനർജി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അതിനായി പ്രാർത്ഥിക്കുന്നുവെന്നും സുകാന്ത മജുംദാർ എക്സിൽ കുറിച്ചു.
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage