Fraud in a financial institution; Finding that DYFI leader and husband have bank transactions worth crores; The police said that they have received a tip-off that the accused are trying for pre-trial detention
തലയോലപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാംപ്രതി തലയോലപ്പറമ്പ് പുത്തൻപുരക്കലിൽ 27കാരിയായ കൃഷ്ണേന്ദു, ഭർത്താവ് 29 കാരനായ അനന്തു ഉണ്ണി എന്നിവർക്ക് കോടികളുടെ ബാങ്ക് ഇടപാടുകളുണ്ടെന്ന് കണ്ടെത്തൽ. തലയോലപ്പറമ്പിലെ ദേശസാത്കൃത ബാങ്കിൽ ഇരുവരുടെയും അക്കൗണ്ടുവഴി ഒരുവര്‍ഷത്തിനിടയില്‍ മൂന്നുകോടിയിലേറെ രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇവര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ ബാങ്കില്‍ അക്കൗണ്ടുകൾ ഉണ്ട്. ഈ അക്കൗണ്ടുകള്‍ വഴി എട്ടുകോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് സ്ഥാപനയുടമ ഉദയംപേരൂര്‍ സ്വദേശി പി.എം.രാഗേഷ് തലയോലപ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
2022-ലാണ് സ്ഥാപനം തലയോലപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.. അന്നുമുതൽ കൃഷ്ണേന്ദു സംഘടനയിലെ ജീവനക്കാരിയായിരുന്നു. 16,000 രൂപയാണ് അടിസ്ഥാന ശമ്പളം ഉണ്ടായിരുന്നത്. ആനുകൂല്യങ്ങൾ ഉൾപ്പെടെ 25,000 രൂപ ലഭിക്കും. ഭർത്താവ് അനന്തു ഉണ്ണി തലയോലപ്പറമ്പ് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറാണ്. സ്ഥാപനത്തിലെ CCTV കേടു വരുത്തിയാണ് തട്ടിപ്പു നടത്തിയതെന്നാണ് സ്ഥാപന ഉടമയുടെ പരാതി.
ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി. മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലാത്ത ഇരുവരുടെയും അക്കൗണ്ടുകൾ വഴിയുള്ള കോടികളുടെ ഇടപാടുകൾ പോലീസിന് അന്വേഷിക്കേണ്ടിവരും. കൃഷ്ണേന്ദു, അനന്തു ഉണ്ണി എന്നിവരും കേസിലെ രണ്ടാംപ്രതി വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനില 35 കാരിയായ ദേവിപ്രജിത്തും ഒളിവിൽ തുടരുകയാണ്.
പ്രതികൾ മുൻകൂർ അറസ്റ്റിന് ശ്രമിക്കുന്നതായി തലയോലപ്പറമ്പ് പോലീസിന് സൂചന ലഭിച്ചു. കൃഷ്ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖലയുടെ ജോയിന്റ് സെക്രട്ടറിയും, അനന്തു ഉണ്ണി സിപിഎമ്മിന്റെ തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. 2023 ഏപ്രിൽ മുതൽ, ജീവനക്കാരായ കൃഷ്ണന്ദുവും ദേവിപ്രജിത്തും സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ പണയം വെച്ച സ്വർണ്ണം വീണ്ടെടുക്കുമ്പോൾ ഉപഭോക്താക്കൾ നൽകിയ പണം അടച്ചിരുന്നില്ല.
ഇത്തരത്തിൽ 19 പേരിൽ നിന്നായി 42.72 ലക്ഷം രൂപ തട്ടിയെടുത്തു. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ സത്യാവസ്ഥ പുറത്തുവരുമെന്നും കുറ്റക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നും, കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അറിയിച്ചു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…