കൊൽക്കത്ത: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ചത് നാവികസേനയുടെ ദൗത്യത്തിന്റെ ഭാഗമായിട്ടാണെന്നും 2008 മുതൽ നാവികസേന ആന്റി പൈറസി ഓപ്പറേഷനുകൾ നടത്തി വരുന്നുണ്ടെന്നും നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ഏതാനും മാസങ്ങളായി കടൽക്കൊള്ളക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണങ്ങളിൽ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
‘വളരെ നാളുകളായി നടത്തി വരുന്ന ഓപ്പറേഷനാണിത്. 2008 മുതൽ രാജ്യത്തെ നാവികസേന ആന്റി പൈറസി ഓപ്പറേഷനുകൾ നടത്തിവരുന്നുണ്ട്. എന്നാൽ മൂന്ന് നാല് മാസങ്ങൾക്ക് മുൻപായി ഇത്തരം കേസുകളിൽ പൊടുന്നനെ വർദ്ധനവ് ഉണ്ടായി. അതിന് ശേഷമാണ് നാവികസേനയുടെ കപ്പലുകൾ ഈ മേഖലകളിൽ കൂടുതലായി വിന്യസിച്ചത്. സംശയാസ്പദമായി കണ്ടെത്തുന്ന കപ്പലുകളെ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
എംവി റൂവൻ എന്ന ചരക്കുകപ്പൽ ഇത്തരം ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തുന്നത്. ഉടനെ തന്നെ ഞങ്ങളുടെ കപ്പലുകളെ ഇതിന് ചുറ്റുമായി വിന്യസിച്ചു. ഉടനെ തന്നെ അവർ കപ്പൽ നിർത്തി. കടൽക്കൊള്ളക്കാരെ കീഴടങ്ങാൻ നിർബന്ധിതരാക്കി. ബോട്ടിൽ 17 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. കപ്പലിൽ നിന്ന് പിടികൂടിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിൽ എത്തിച്ച ശേഷം പോലീസിന് കൈമാറുമെന്നും’ അദ്ദഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…