ബമാകോ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അല്‍ ഖായിദയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ജമാല്‍ ഒകാചയെയും 11 ഭീകരരെയും ഫ്രഞ്ച് സൈന്യം വധിച്ചു. യഹ്‌യ അബു അല്‍ ഹമാം എന്നറിയപ്പെടുന്ന ഒകാചയും അനുചരന്മാരും യാത്രചെയ്തിരുന്ന വാഹനവ്യൂഹത്തിനു നേരെ ഫ്രഞ്ച് ഹെലികോപ്റ്ററുകള്‍ നടത്തിയ മിന്നലാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഉത്തര, പശ്ചിമ ആഫ്രിക്കയില്‍ ഒട്ടേറെ പാശ്ചാത്യരെ തട്ടിക്കൊണ്ടുപോയി വിലപേശുകയും കൊല്ലുകയും ചെയ്തത് ജമാല്‍ ഒകാചയുടെ (40) നേതൃത്വത്തിലുള്ള ഭീകരരായിരുന്നുവെന്ന് യുഎസ് ചൂണ്ടിക്കാട്ടി. പല ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തതും ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കിയതും ഇയാളായിരുന്നു.
വടക്കന്‍ അള്‍ജീരിയയില്‍ ജനിച്ച ഒകാച 1990 കാലഘട്ടത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് 18 മാസം ജയിലില്‍ കിടന്നിട്ടുണ്ട്. 2013 ല്‍ അല്‍ഖായിദയുടെ ദക്ഷിണ അള്‍ജീരിയ, അള്‍ജീരിയയുടെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഉത്തര മാലി എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കി.
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…