തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിട്ടെത്തിയ കെപിസിസി മുന്‍ സെക്രട്ടറി കൂടിയായ പി.എസ് പ്രശാന്തിന്റെ പേര് നിര്‍ദേശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജില്ലാ കമ്മിറ്റി നിര്‍ദേശമായി നൽകിയത്. നിലവിൽ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റായ പ്രശാന്തിന്, കോണ്‍ഗ്രസ് വിട്ടെത്തിയപ്പോള്‍ അര്‍ഹമായ പരിഗണന നൽകിയില്ലെന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെ പരസ്യമായ രഹസ്യമാണ്.
നിലവിലെ പ്രസിഡന്റായ കെ. അനന്തഗോപന്‍ രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം സ്ഥാനമൊഴിയും. അദ്ദേഹത്തെ വീണ്ടും തൽസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം. രാജഗോപാലന്‍ നായർ, മുന്‍ എംപി എ. സമ്പത്ത് എന്നിവരെയും സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ പരാജയപ്പെട്ട ജി.ആര്‍. അനിലിനോട് പി.എസ്. പ്രശാന്ത് തന്റെ തോല്‍വിക്ക് കാരണം ഡിസിസി പ്രസിഡന്റ് പാലോട് രവിയാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ശേഷമാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ പ്രശാന്ത് സിപിഎമ്മില്‍ ചേരുന്നത്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ…
ബംഗാളില്‍ മമതയെ വെല്ലുവിളിക്കുന്ന ബിജെപി എക്‌സിറ്റ് പോളുകളില്‍ ലീഡു നേടിയിരിക്കുന്നു. സീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ബംഗാളില്‍ ബിജെപി നേടുകയെന്ന്…
ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ. കാസർഗോഡ് സ്വദേശികളായ സനത്കുമാറും സമ്പത്ത്കുമാറുമാണ് ഇന്ന് രാവിലെ…
നാഗ്‌പൂർ : പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം…